അധ്യായം
4
എബ്രാ. 4:2
🔸വിശ്വാസമായി പരിണമിക്കായ്കകൊണ്ട് എന്നല്ല
തീർച്ചയായും അവരോട് എന്നപോലെ, നമ്മോടും സദ്വർത്തമാനം അറിയിച്ചിരിക്കുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസത്തോടുകൂടെ കലരാതിരുന്നിട്ട്, കേട്ട വചനം അവർക്കു പ്രയോജനം ചെയ്തില്ല.
എബ്രാ. 4:3
🔸‘പ്രവൃത്തികൾ’ എന്നത് വാ. 4 പറയുന്നതുപോലെ സൃഷ്ടിയുടെ വേലയാണ്
ലോകസ്ഥാപനം മുതൽ സൃഷ്ടിയുടെ വേല പൂർത്തിയായെങ്കിലും, “അവർ എന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുകയില്ല! എന്ന് ഞാൻ എന്റെ ക്രോധത്തിൽ ആണയിട്ടതുപോലെ,” എന്ന് അവൻ അരുളിച്ചെയ്തതുപ്രകാരം, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്ക് പ്രവേശിക്കുന്നു.
എബ്രാ. 4:9
🔸ശബ്ബത്തനുഭവം എന്നല്ല
അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്തിൻ വിശ്രമം ശേഷിച്ചിരിക്കുന്നു.
എബ്രാ. 4:12
🔸BSI-യിൽ 'എന്തെന്നാൽ' എന്ന വാക്ക് വിട്ടുപോയിരിക്കുന്നു. വാ. 11-ലെ വിശ്രമത്തെ വാ. 12-നോടു ബന്ധിപ്പിക്കുന്നതിനാൽ ‘എന്തെന്നാൽ’ എന്ന് പറഞ്ഞുകൊണ്ട് ഈ വാക്യം ആരംഭിക്കണം
🔸പ്രാണൻ എന്നല്ല.
എന്തെന്നാൽ ദൈവവചനം ജീവനുള്ളതും, വ്യാപരിക്കുന്നതും, ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാൾ മൂർച്ചയേറിയതും, ദേഹിയെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർതിരിക്കുംവരെ തുളച്ചുചെല്ലുന്നതും, ഹൃദയത്തിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും വിവേചിക്കുവാൻ കഴിയുന്നതും ആകുന്നു.
എബ്രാ. 4:13
🔸കാര്യമുള്ളത് എന്നല്ല
അവനു മുമ്പാകെ വെളിവാകാത്ത ഒരു ജീവിയുമില്ല, അവന്റെ കണ്ണിനു സകലവും നഗ്നവും മറയില്ലാത്തതുമായി കിടക്കുന്നു, അവനോടാകുന്നു നമ്മുടെ കണക്കു ബോധിപ്പിക്കുവാനുള്ളത്.
എബ്രാ. 4:15
🔸സഹതാപം കാണിക്കുവാൻ എന്നല്ല
🔸പാപം ഒഴികെ എന്നല്ല
നമ്മുടെ ബലഹീനതകളുടെ അനുഭൂതിയാൽ സ്പർശിതനാകുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല, പാപമില്ലാതെ എല്ലാ രീതിയിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട ഒരുവനത്രേ നമുക്കുള്ളത്.